ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൺസർവേറ്റീവ് പാർട്ടിയുടെ രണ്ട് മന്ത്രിമാര്‍ ആദ്യം രാജിവെച്ചിരുന്നു. ഇതേതുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ബോറിസ് ജോണ്‍സന്‍റെ നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിന് പിന്നാലെ മന്ത്രിമാർ, എംപിമാര്‍, സോളിസിറ്റർ ജനറൽ
ബിജെപി ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരാണ്. അതിശയം ഇതാണ്. വിദേശത്തുനിന്നുളള അതിഥികള്‍ ഇന്ത്യയിലെത്തുമ്പോള്‍ അവരെ നൂല്‍നെയ്യാന്‍ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്കാണ് കൊണ്ടുപോകുന്നത്
ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി ബ്രിട്ടനിലേക്ക് കടന്നുകളയുന്നവരെ കൈമാറാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ നിയമപരമായ പ്രക്ര്യയ ഈ നീക്കത്തെ പിന്നോട്ടടിക്കുകയാണ്. ഇന്ത്യയിലെ നിയമത്തെ കബളിപ്പിച്ച് യു കെ യില്‍ എത്തുന്നവരെ ഞങ്ങള്‍ പിന്തുണയ്ക്കില്ല. എന്നാല്‍ രാജ്യത്ത് എത്തുന്ന മിടുക്കരായ ഇന്ത്യാക്കാരെ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
നമ്മുടെ രാജ്യത്തിന്റെ വിദേശ ബന്ധങ്ങൾ വ്യാപാരത്തിലും അന്തർദേശീയതയിലും അധിഷ്ഠിതമായിരിക്കരുത്, മനുഷ്യാവകാശ പ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കണം. ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ അനുദിനം വർദ്ധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങള്‍ ആശങ്ക ജനകമാണ്.
ബ്രിട്ടിഷ് പൗരന്മാരും അവര്‍ക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളുമുള്‍പെടെ 2,000 പേരെയാണ് ഇതുവരെയായി ബ്രിട്ടന്‍ രക്ഷപ്പെടുത്തിയത്. മൊത്തം 20,000 അഫ്ഗാനികള്‍ക്ക് രാജ്യത്ത് പുനരധിവാസം നല്‍കുമെന്ന് ജോണ്‍സണ്‍ വാഗ്ദാനം നല്‍കിയിരുന്നു. സിറിയന്‍ സംഘര്‍ഷത്തിനുശേഷം 2014 മുതല്‍ ഈ വര്‍ഷം വരെ നടത്തിയ പുനഃരധിവാസ പദ്ധതിക്കു സമാനമായ രീതിയിലാണ് അഫ്ഗാനിലും ബ്രിട്ടണ്‍ ആളുകളെ ഒഴിപ്പിക്കുന്നത്.
ബ്രിട്ടനില്‍ കുടുംബാംഗങ്ങളല്ലാത്തവരെ ആലിംഗനം ചെയ്യുന്നതിനും വീടിനു പുറത്ത് ആളുകളുമായി അടുത്തിടപഴകുന്നതിനും നിയന്ത്രണങ്ങളുളള സാഹചര്യത്തില്‍ സഹപ്രവര്‍ത്തക ജീന കൊളാഞ്ചലോയെ ചുംബിച്ചതാണ് മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.
കഴിഞ്ഞ വര്‍ഷം അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും കുഞ്ഞ് ജനിക്കാന്‍ പോകുന്നതായും പ്രഖ്യാപിച്ചിരുന്നു. 2020 ഏപ്രിലില്‍ ബോറിസ് ജോണ്‍സണ്‍-കാരി സൈമണ്‍സ് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. വില്‍ഫ്രഡ് ലോറി നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന്റെ പേ
ഇംഗ്ലണ്ടില്‍ അറുപത് വയസിനു മുകളില്‍ പ്രായമുളള ആയിരം പേരേ എടുത്താല്‍ യഥാര്‍ത്ഥ കൊറോണ വൈറസ് പത്തുപേരുടെ ജീവനെടുക്കും എന്നാല്‍ പുതിയ വൈറസ് 13,14 പേരുടെ ജീവനെടുക്കാന്‍ ശേഷിയുളളതാണെന്ന് ഇംഗ്ലണ്ടിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലന്‍സ് പറഞ്ഞു.
വൈദ്യുതിയടക്കം പുതിയ സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് ഊന്നല്‍ നല്‍കും. 2040 ഓടെ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുമെന്നായിരുന്നു ഗ്രീന്‍ ഇന്‍റസ്ട്രിയല്‍ റെവലൂഷന്‍റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതിയ പ്രഖ്യാപനത്തിലൂടെ 10 നേരത്തെ നിരോധനം നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അവകാശപ്പെടുന്നത്
രണ്ടാം ദിവസവും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ആരോഗ്യനില നേരത്തേയുള്ളതുപോലെയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.
കൊറോണ വൈറസ് സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും രോഗലക്ഷണങ്ങൾ ഭേദമാകാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
വ്യാഴാഴ്ച പാർലമെന്റിൽ ( ഹൗസ് ഓഫ് കോമൺസ്) ചോദ്യോത്തരവേളയിൽ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഔദ്യോഗിക വസിതിയിൽ ഇരുന്നുകൊണ്ടു വിഡിയോ കോൺഫറസിലൂടെ ചുമതലകൾ നിറവേറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂര്‍ത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് റിഷിയുടെ ഭാര്യ. രാജിവെച്ച മന്ത്രി സാജിദ് ജാവിദിന്റെ ചീഫ് സെക്രട്ടറിയായിരുന്നു റിഷി.